മാതൃഭൂമിയിൽ വന്ന ഈ വാർത്ത വിരൽ ചൂടേണ്ട മറ്റു ചില വസ്തുതകൾ കൂടി ഉണ്ട്. കേരളത്തിൽ കാലി തീറ്റ നിർമ്മാണം ഗവണ്മെന്റ് പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സ് ഭംഗിയായി നടത്തികൊണ്ടുപോകുന്നുണ്ട് . ഒരു നിർമ്മാണ യൂണിറ്റിൽ നിന്ന് തുടങ്ങി 4 യൂണിറ്റിലേക്ക് വളർന്നത് അവരുടെ പ്രവർത്തന മികവുകൊണ്ടാണ് . പശുക്കൾക്കുള്ളതും ആടുകൾക്കുള്ളതുമായ തീറ്റ പ്രത്ത്യേകം അവരുടെ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നുണ്ട് . വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ നിർമ്മാണം ഏതാണ്ട് ഒരുപോലെയാണ് . മെഷിനറി യിൽ ചെറിയ വ്യത്യാസങ്ങൾ മാത്രം . പ്രോസസ്സ് ഒന്നുതന്നെയാണ് . ഒരേ ബിസിനസ്സ്, ആ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവരുടെ കീഴിൽ കൊണ്ടുവരുന്നതല്ലേ നല്ലത് ? തീറ്റ നിർമാണത്തിന്റെ പ്രധാന ഭാഗം തീറ്റ നിർമിക്കുക എന്നതല്ല മറിച്ഛ് പ്ലാന്റ് ഭംഗിയായി സ്ഥാപിക്കുകയും അത് നടത്തികൊണ്ടുപോകുകയും എന്നതാണ് . മൃഗങ്ങൾക്കുള്ള ഏത് തീറ്റ ആയാലും അതിന്റെ ഗുണനിലവാര പരിശോധന ഒരുപോലെ ആണ് . ആ മേഖലയിലും കേരള ഫീഡ്സ് എന്ന സ്ഥാപന ത്തിന് ഉള്ള പ്രവർത്തി പരിചയമാണ് അവരുടെ വിജയത്തിനുള്ള ഒരു കാരണം . കാലങ്ങളായി വിജയകരമായ...